സന്താനോത്പാദനവും ശിശുപരിചരണവുമെല്ലാം അച്ഛനമ്മമാരുടെ കൂട്ടുത്തരവാദിത്തമാണല്ലോ. എന്നാൽ ഒരു ഗർഭകാലം സമ്മാനിക്കുന്ന ശാരീരികമായ അസ്വാസ്ഥ്യങ്ങൾ, ആലസ്യം, അസ്വാതന്ത്ര്യം എല്ലാം അമ്മയ്ക്കു മാത്രം സ്വന്തം. മാതൃത്വമെന്ന ‘അദ്വയാനുഭൂതി’ അതെല്ലാം സഹർഷം സഹിക്കാൻ അവളെ പ്രാപ്തയാക്കുന്നു.
അസ്വതന്ത്രമെങ്കിലും അനുഭൂതിദായകമായ ഗർഭാവസ്ഥയെ തന്റെ പങ്കാളിക്കും അനുഭവവേദ്യമാക്കുന്ന ഒരു കീടത്തെ നമുക്കൊന്നു പരിചയപ്പെടാം.
എന്നാൽ ഇതര കീsജീവിതങ്ങളിൽ നിന്ന് ഇവ വ്യത്യസ്തരാകുന്നത് പങ്കാളികൾക്കിടയിലുള്ള അത്ഭുതാവഹമായ പാരസ്പര്യത്താലത്രേ. എങ്ങനെയെന്നു നോക്കൂ……
അസ്വാതന്ത്ര്യത്തിന്റെ, അതേസമയം സ്നേഹത്തിന്റേയും കരുതലിന്റേയും കാണാപ്പശയാൽ ബന്ധിക്കപ്പെട്ട അവന്റെ ചിറകുകൾ…. അവയിൽ നിന്നുയരുന്ന ഒരു പിടി ജീവസ്പന്ദനങ്ങൾ…. നീ…ഞാൻ…നമ്മൾ…. അതെ, നിന്നിൽ നിന്നും എന്നിലൂടെ നമ്മളിലേക്കെത്തുന്ന പ്രാണപാശത്തിന്റെ ഇഴച്ചുറ്റുകൾ …
അതിന്റെ ബന്ധന സ്പർശത്തിൽ നിന്നും ഒടുവിൽ അവൻ മോചിപ്പിക്കപ്പെടുക, സംയമിയുടെ സർവ്വ സ്വാതന്ത്ര്യത്തിലേക്കാണ്… ഉൾക്കൊള്ളലിന്റെ പരമകാഷ്ഠയിൽ മാത്രം പ്രാപ്തമാവുന്ന പൂർണ്ണമായ സ്വാതന്ത്ര്യം…
അവന്റെ ഈ പരുവപ്പെടൽ തന്നെയാവണം പകരം വയ്ക്കാനാവാത്ത പങ്കുവയ്ക്കലിലൂടെ അവൾ ഉദ്ദേശിച്ചതും…
അച്ഛന്റെ തപഃ സാധനയിലൂടെ മുട്ടയുടെ ബന്ധനച്ചുവരുകളുടച്ച് ജീവിതത്തിലേക്ക് വിരിഞ്ഞിറങ്ങുന്ന കുഞ്ഞൻ ചാഴികൾ… ഇരപിടിയന്മാരായി ജീവിതം ആഘോഷിക്കുമ്പോഴും അവരുടെ ജനിതകച്ചരടുകളിലെ ചില കണ്ണികൾ ചില നേരങ്ങളിൽ അനക്കമറ്റ്, സ്വയം ബന്ധനസ്ഥമാവാറുണ്ടാവും… ‘അച്ഛനോർമ്മകളിലെ അരുതാ ചിറകനക്കങ്ങളിൽ’ ………