കര്‍ണാടക ജില്ലയിലെ തുറമുഖ നഗരമായ മാംഗ്ലൂരില്‍ ഒരു അപൂര്‍വ്വജീവി കാട്ടില്‍ നിന്നുമെത്തിയെന്നും അവിടെയുള്ളരു ഭവനത്തിലെ വീട്ടുകാരെയെല്ലാം കടിച്ചു കൊല്ലപ്പെട്ടുത്തിയെന്നും പറഞ്ഞു കൊണ്ടൊരു സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ക്കൂടി പ്രചരിക്കുന്നത് ശ്രദ്ധിക്കുകയുണ്ടായി. ഒരു കുടുംബത്തിലെ നാലംഗങ്ങള്‍ അതിധാരുണമായി കൊല്ലപ്പെട്ടു കിടക്കുന്ന ചിത്രങ്ങളും ആക്രമിച്ച അപൂര്‍വ്വ ജീവിയുടേതെന്നു അവകാശപ്പെടുന്ന ഒരു ഹ്രസ്വവീഡിയോയും ഒപ്പം പ്രചരിക്കുന്നുണ്ട്. ഈ സന്ദേശത്തിന്റെ സത്യാവസ്ഥ പരിശോധിക്കാം.
പ്രചരിക്കുന്ന ചിത്രങ്ങളില്‍ കൊല്ലപ്പെട്ടു കിടക്കുന്നവരുടെ മുറിവുകള്‍ ശ്രദ്ധിച്ചാല്‍ അത് ഒരു മൃഗത്തിന്റെ ആക്രമണത്തില്‍ നിന്നല്ലായെന്നും കോടാലി പോലെയുള്ള മൂര്‍ച്ചയേറിയ ആയുധം കൊണ്ട് തലയ്ക്കു ആക്രമിച്ചു കൊണ്ടുള്ള മുറിവുകള്‍ ആണെന്നും വ്യക്തമാണ്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പ്രകടമായ മുറിവുകളുമില്ല. പരിശോധനയില്‍ നിന്നും ഉത്തര്‍ പ്രദേശിലെ ബിംഗിയ ഗ്രാമത്തില്‍ കഴിഞ്ഞ വർഷം നടന്ന ഒരു കൂട്ടക്കൊലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് മനസിലായി. കമലേഷ് ദേവി എന്ന വ്യക്തിയുടെ ഭവനത്തില്‍ മോഷണശ്രമത്തിനായി പ്രവേശിച്ചവര്‍ അവരെയും കുടുംബത്തിലെ മറ്റ് അംഗങ്ങളെയും നിഷ്ഠുരമായി കൊലചെയ്യുക ആയിരുന്നുവെന്നു പോലീസ് റിപ്പോര്‍ട്ട് നല്‍കിയതായി UttarPradesh..ORG News വാര്‍ത്ത നല്‍കിയിരുന്നു.
ഒപ്പമുള്ള വീഡിയോയില്‍ അപൂര്‍വ്വജീവി എന്ന് അടയാളപ്പെട്ടുത്തിയത് റാട്ടെല് അഥവാ തേന്‍-ബാഡ്ജർ എന്ന വിളിപ്പെരുള്ള ഒരിനം സസ്തനി മൃഗമാണ്, വീഡിയോയുടെ പിന്നണിയുള്ള സംഭാഷണങ്ങള്‍ തുളു ഭാഷയില്‍ ആയതിനാല്‍ കര്ണാടകയുള്ള ഒരു മൃഗശാലയില്‍ നിന്നുള്ള ദൃശമാണ് ഇതെന്ന് കരുതാം.
പക്ഷേ, ജീവവര്ഗ്ഗീകരണ ശാസ്ത്രപ്രകാരം ഇവ നീര്‍നായകളും ധ്രുവപ്പൂച്ചകളും അംഗമായ മസ്റ്റെലൈഡ് ജന്തുകുടുംബത്തിലെ അംഗമാണ്. കരടികള്‍ യര്സിഡെയ എന്ന ജന്തു കുടുംബത്തിലെ അംഗവും.
തറക്കരടി എന്ന പേര് വന്നത് നിലത്ത് നോക്കി നടക്കുക ആണെന്ന് തോന്നിപ്പിക്കുന്ന ശരീരഘടനയുള്ളതിനാലാകും. അല്ലാത്തപക്ഷം മരം കയറാന്‍ സാമര്‍ത്ഥ്യമുള്ള ജീവികളാണ് ഇവ. ആഫ്രിക്ക ഭൂഖണ്ഡത്തിലും ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളിലും ഇവയെ കാണാവുന്നതാണ്. നമ്മുടെ രാജ്യത്തില്‍ പൊതുവേ വരണ്ട കാലാവസ്ഥയുള്ള ഭൂപ്രദേശങ്ങളിലാണ് ഇവ അധികമായി കാണുന്നത്.
മഴ കൂടുതലുള്ള പ്രദേശങ്ങളില്‍ അപൂര്‍വ്വമാണ്. കേരളത്തില്‍ സാധാരണ കണ്ടു വരുന്ന ഒരു ജീവിയല്ല ഇത്.
Original: Mysid; Gringer; IUCN Red List of Threatened Species; K. Begg, C. Begg, and A. Abramov (species assessors); authors of the spatial data [CC BY-SA 3.0, via Wikimedia Commons
മരക്കമ്പുകള്‍ ക്കൊണ്ടുള്ള ലളിത ഉപകരണങ്ങള്‍ ഇരതേടാനും, ആക്രമിക്കാനും, വഴിയിലെ പ്രതിസന്ധികള്‍ മറികടക്കാനും ഉപയോഗിക്കുന്നത് ഡൊക്യുമെന്റ് ചെയ്തിട്ടുണ്ട്. ജോഹാന്‍ ക്രിസ്റ്റന്‍ ശ്രേബര് എന്ന ജന്തുശാസ്ത്രജ്ഞനാണ് 1776 ല്‍ സൌത്ത് ആഫ്രിക്കയില്‍ നിന്ന് കണ്ടെത്തിയ ഇവയ്ക്ക് മെല്ലിവോറ കാപെൻസിസ് എന്ന ശാസ്ത്രനാമം നല്‍കുന്നത്. ദീര്‍ഘദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ളവരാണ് തറക്കരടികള്‍. ഒറ്റ രാത്രികൊണ്ട് 32 കിലോമീറ്ററോളം ദൂരം ഇവ സഞ്ചരിക്കാറുണ്ട്.
മാംഗ്ലൂരില്‍ കാട്ടില്‍ നിന്ന് കയറി മനുഷ്യരെ ആക്രമിച്ച അപൂര്‍വ്വ ജീവി എന്ന വിധത്തില്‍ പ്രചരിച്ച സന്ദേശത്തിന്റെ വസ്തുത ഇതാണ്. ഓണ്‍ലൈനായി ലഭിക്കുന്ന ലൈക്കിനും ഷെയറിനും വേണ്ടി ഇത്തരത്തില്‍ ഉള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഒട്ടും മാതൃകാപരമല്ല, കുറ്റകരമായ പ്രവര്‍ത്തനമാണ്.